Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Girl

കുംഭമേള വൈറല്‍താരത്തെ തേടി മധ്യപ്രദേശ് പോലീസ് വീണ്ടുമെത്തി

കൊച്ചി: കേരളത്തില്‍ വിവാഹിതയായ കുംഭമേള വൈറല്‍ താരത്തെ തേടി മധ്യപ്രദേശ് പോലീസ് വീണ്ടുമെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് പോലീസ് സംഘം ഏലൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തിയെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ തിരിച്ചുപോയെന്നും ഏലൂര്‍ പോലീസ് എസ്എച്ച്ഒ പറഞ്ഞു.

കുടുംബത്തിന്‍റെ എതിര്‍പ്പ് അവഗണിച്ചു കേരളത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാണിച്ച് അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പോലീസ് ഭര്‍ത്താവിന്‍റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

സ്വന്തം ഇഷ്‌ടപ്രകാരമാണു കേരളത്തില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്നും പ്രായപൂര്‍ത്തിയായ വ്യക്തിയെന്നനിലയില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മുമ്പ് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതായി പ്രഥമദൃഷ്‌ട്യാ വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഈ മാസമാദ്യം നിരീക്ഷിച്ചിരുന്നു. കൂടാതെ, തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി യുവതിയുടെ ഭര്‍ത്താവിന് ഒരു മാസത്തെ ട്രാന്‍സിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Kerala

മോണലിസയുടെ കല്യാണത്തിന് പ്രമുഖരുടെ നിര

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്ലെയുടെ തലസ്ഥാനത്തെ വിവാഹത്തിന് പ്രമുഖരുടെ വൻ നിര. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംപിയുമായ എ.എ. റഹിം എന്നിവർക്ക് പുറമേ മാധ്യമപ്രവർത്തകരുടെ വൻ പട തന്നെ വിവാഹത്തിന് എത്തിയിട്ടുണ്ട്.

ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും വധൂവരന്മാർക്ക് ആശംസ നേരാനാണ് താൻ എത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വധൂവരന്മാർക്ക് എല്ലാ പിന്തുണയും ആശംസയും നേരുന്നുവെന്ന് മന്ത്രി ശിവൻകുട്ടിയും പറഞ്ഞു.

പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം വൈസ് പ്രസിഡന്‍റ് ജയനാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ മോണാലിസ തന്‍റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. അച്ഛനിൽ നിന്നും രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്.

കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി സംസാരിച്ചു. 18 വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്ന് പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേത്ത് മടങ്ങി. തുടർന്നാണ് ഇന്നു തന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. കുംഭമേളയിലെ വൈറൽ താരമായതോടെ പോണലിസയെ തേടി സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു.

ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോണാലിസ കേരളത്തിലെത്തിയത്. ഫർമാനും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന പിതാവ് മോണാലിസയെ കുട്ടിക്കൊണ്ടുപോകാൻ കേരളത്തിലെത്തുകയായിരുന്നു.

 

Latest News

Corehub Up